ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിന് ശ്രമം. സംഭവത്തിൽ മൂന്ന് ക്രിസ്ത്യൻ മിഷണറിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൽദ്വാനിയിലെ ഗൗല നദിയ്‌ക്ക് സമീപമുള്ള തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ മതപരിവർത്തന ശ്രമം.
പണം, സൗജന്യ ആരോഗ്യസേവനം,വിദ്യാഭ്യാസം തുടങ്ങി വിവിധ സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് മിഷണറിമാർ രഹസ്യമായി തൊഴിലാളികളെ ക്രിസ്ത്യൻ മതത്തിൽ ചേരാൻ പ്രേരിപ്പിച്ചത്. വിവിധ ഭാഷാ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വഴിയിൽവെച്ച് മിഷണറിമാർ ചേർന്ന് യുവതിയെ മതം മാറാൻ ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ഇത് യുവതി മറ്റുള്ളവരോട് പറഞ്ഞതോടെയാണ് മിഷണറിമാരുടെ നിർബന്ധിത മതപരിവർത്തനത്തിനായുള്ള ശ്രമം പുറത്തറിഞ്ഞത്. ഉടനെ തൊഴിലാളികൾ മിഷണറിമാരെ വളഞ്ഞു. തുടർന്ന് ഇവരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി. മിഷണറിമാർക്കെതിരെ കർശന നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Comments