ലക്‌നൗ: ലക്ഷക്കണക്കിന് യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ തെരുവിൽ അഴിഞ്ഞാടി രാജ്യവിരുദ്ധ ശക്തികൾ. രാജ്യസ്‌നേഹികളായ യുവാക്കൾക്ക് സേനകളിലേക്കെത്താനുള്ള സാധ്യത കലാപത്തിലൂടെ തടയുകയാണ് പ്രതിഷേധക്കാർ.
പ്രതിഷേധത്തിന്റെ മറവിൽ തെരുവിൽ അക്രമാസക്തരായി പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ നൂറിലധികം പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ബലിയ ജില്ലയിൽ രണ്ട് ട്രെയിനുകൾ കത്തിച്ച കേസിലാണ് കേസിലാണ് ഇവരെ പിടികൂടിയത്.
ചിലർ നടത്തിയ വ്യാജ പ്രചാരണങ്ങളുടെ പേരിൽ അഗ്നിപഥിനെതിരെ യുവാക്കൾ നിയന്ത്രണം വിട്ട് പ്രതിഷേധിക്കുകയാണ്. ബീഹാറിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇപ്പോൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു.
യുവാക്കളുടെ ഈ പരിധി വിട്ട പെരുമാറ്റത്തിനെതിരെ മുൻ കരസേനാ മേധാവി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന വ്യക്തികൾ ഒരു രീതിയിലും സേനയുടെ ഭാഗമാകാൻ യോഗ്യരല്ലെന്നായിരുന്നു വികെ സിംഗിന്റെ വിമർശനം.
Comments