ചെന്നൈ : നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം വിവാദത്തിൽ . വിവാഹത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചു.സാമൂഹിക പ്രവർത്തകനായ ശരവണനാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.സെലിബ്രിറ്റി വിവാഹത്തിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.പരാതി ദേശീയ മുനുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചു.
അതീവ സുരക്ഷയിലായിരുന്നു ഇരുവരുടെയും വിവാഹം മഹാബലിപുരത്ത് വെച്ച് നടന്നത്.വിവാഹ ക്ഷണക്കത്തിലെ ബാർകോഡ് സ്‌കാൻ ചെയ്തതിന് ശേഷമേ അതിഥികളെ അകത്ത് കടത്തിവിട്ടുള്ളൂ.വിവാഹ വേദിയായ സ്റ്റാർ ഹോട്ടലിന് പിന്നിലുള്ള ബീച്ചിലേക്ക് പോലും പൊതുജനങ്ങളെ കടത്തിവിട്ടില്ല.മാദ്ധ്യമങ്ങൾക്കും പ്രവേശനം നിഷേധിച്ചിരുന്നു.
ബീച്ചിലൂടെ പോകുന്നതിന് അനുവദിക്കാത്തതിനെ തുടർന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുമായി ജനങ്ങൾ തർക്കത്തിലേർപ്പെട്ടിരുന്നു.അതേസമയം കുടുംബാംഗങ്ങളും അടുത്ത് സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ എത്തിയിരുന്നത്.
വിവാഹ ശേഷം ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതും വിവാദമായിരുന്നു.ക്ഷേത്ര പരിസരത്ത് നയൻതാര ചെരിപ്പ് ധരിച്ച് പ്രവേശിച്ചതാണ് വിവാദമായത്.ഇതിന് പിന്നാലെ ഇരുവരും ക്ഷേത്ര അധികൃതരോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.തങ്ങൾ സ്‌നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാൻ ഉദ്ദ്യേശിച്ചില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.
Comments