ഹെൽസിൻകി: ഫിൻലാൻഡിൽ നടക്കുന്ന ഗെയിംസിൽ തന്റെ തന്നെ റെക്കോഡ് മറികടക്കാനൊരുങ്ങി ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര. തുർക്കുവിൽ കഴിഞ്ഞയാഴ്ചയാണ് തന്റെ തന്നെ ദേശീയ റെക്കോഡ് പഴങ്കഥയാക്കി നീരജ് ചോപ്ര 89.30 മീറ്റർ ദൂരത്തേയ്‌ക്ക് ജാവലിൻ പായിച്ചത്. കഴിഞ്ഞ മത്സരത്തിൽ മുൻ ലോകചാമ്പ്യനും ഫിൻലാന്റുകാരനുമായ ഒലിവർ ഹേലാന്ററാണ് ജയിച്ചത്. 89.83 മീറ്ററാണ് ഹേലാന്റർ രേഖപ്പെടുത്തിയത്.
Thank you for your support, sir! 🙏🏻🇮🇳 https://t.co/8g6mOkQkyu
— Neeraj Chopra (@Neeraj_chopra1) June 15, 2022
കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ 90 മീറ്ററെന്ന മാജിക് ദൂരം മറികടക്കുന്നതിൽ 70 സെന്റീമീറ്റർ മാത്രം അകലെയായിരുന്നു നീരജ്. 90 മീറ്റർ എന്ന കടമ്പ കടക്കാൻ ഈ സീസണിൽ ലഭിക്കുന്ന രണ്ടാമത്തെ അവസരമാണ് ഇന്ന് ക്യൂവോർതാനേ ഗെയിംസിൽ ലഭിക്കുക .
തുർക്കുവിലെ പാവോ നൂർമീ ഗെയിംസിലാണ് നീരജിന്റെ മികച്ച പ്രകടനം. കഴിഞ്ഞ മൂന്ന് മാസമായി ഫിൻലാന്റിൽ തന്നെ നിന്ന് പരിശീലനം നടത്തുന്ന നീരജിന് മുൻ ലോകചാമ്പ്യന്മാരോടാണ് മത്സരിക്കേണ്ടതെന്നതിനാൽ പോരാട്ടം കടുക്കും. ലോക അത്‌ലന്റിക്‌സ് കോണ്ടിനന്റൽ ടൂർ മത്സരങ്ങളിൽ സിൽവർ വിഭാഗത്തിൽപ്പെട്ട മത്സരങ്ങളിലാണ് നീരജ് പങ്കെടുക്കുന്നത്.
ഇന്നത്തെ മത്സരത്തിന് ശേഷം അടുത്തമാസം 15ന് ആരംഭിക്കുന്ന അമേരിക്കയിലെ ലോക ചാമ്പ്യൻഷിപ്പിലാണ് നീരജ് തന്റെ കഴിവ് തെളിയിക്കാൻ ഇറങ്ങേണ്ടത്. നിലവിലെ ലോകചാമ്പ്യൻ 93.07 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ്. എന്നാൽ തുർക്കുവിൽ കഴിഞ്ഞയാഴ്ച നീരജിനും പുറകിൽ 86.60 മീറ്റർമാത്രമാണ് ആൻഡേഴ്‌സണ് എറിയാനായത് എന്നത് നീരജിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.
Comments