ബംഗളൂരു: ഒബിസി മോർച്ച ദേശീയ സെക്രട്ടറി യശ്പാൽ സുവർണയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ബാജ്‌പേ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. ലോറി ഡ്രൈവറാണ് ഇയാൾ.
ഇൻസ്റ്റഗ്രാമിലൂടെയാണ് യശ്പാൽ സുവർണയ്‌ക്കെതിരെ മുഹമ്മദ് ഷാഫി ഭീഷണി മുഴക്കിയത്. യശ്പാൽ സുവർണയുടെ തലയറുക്കുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പ്രഖ്യാപനം. യശ്പാലിന് പുറമേ രാഷ്‌ട്രീയ ഹിന്ദു സേന അദ്ധ്യക്ഷൻ പ്രമോദ് മുത്താലിഖിനെതിരെയും ഭീഷണി മുഴക്കിയിരുന്നു. ഇവരുടെ ചിത്രങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമിലെ ഭീഷണി.
ഐപി അഡ്രസ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാഫി കുടുങ്ങിയത്. പോസ്റ്റിട്ടത് ഷാഫിയാണെന്ന് അറിഞ്ഞതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പോലീസ് വ്യക്തമാക്കി.
Comments