തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയിലെ വകുപ്പ് മേധാവികൾക്കെതിരെ നടപടി.രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ന്യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവികളെയാണ് സസ്പെൻഡ് ചെയ്തത്. കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
ജീവനക്കാരല്ലാത്തവർ പെട്ടിയെടുത്തെന്ന ആശുപത്രി അധികൃതരുടെ പരാതിയും അന്വേഷിക്കും. സമഗ്രമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഏകോപനത്തിൽ പിഴവുണ്ടായെന്നാണ് പ്രാഥമിക നിഗമനം. രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലൻസ് എത്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആംബുലൻസ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്. ഇതിൽ പരാതി ഉണ്ട്. ഇവർ ഡോക്ടർമാർ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു.
Comments