ന്യൂയോർക്ക്: കാബൂളിലെ ഗുരുദ്വാര ആക്രമണത്തിനെതിരെ അതിശക്തമായി ഇസ്ലാമിക ഭീകരവാദത്തെ അപലപിച്ച് യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യ. അഫ്ഗാനിൽ നടന്നത് ലോക മാനവികതയെ വെല്ലുവിളിക്കുന്ന ക്രൂരതയാണെന്നും അറേബ്യൻ മതങ്ങളല്ലാത്തവയെ ഉന്മൂലനം ചെയ്യാനുള്ള നീക്കവും മതമൗലികവാദവും ശക്തമായി എതിർക്കപ്പെടണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി പറഞ്ഞു.
അഫ്ഗാനിലെ കാർതേ പർവാൻ ഗുരുദ്വാരയ്‌ക്ക് നേരെയാണ് ഐഎസ് ഭീകരർ ഇരച്ചുകയറി കൂട്ടക്കൊല നടത്തിയത്. ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് അഫ്ഗാനിൽ ഒരു വിധത്തിലും ജീവിക്കാനാകില്ലെന്നാണ് സംഭവം തെളിയിക്കുന്നത്. മേഖലയിൽ ബൗധ-ഹിന്ദു-സിഖ് മതങ്ങളോട് വലിയ അനാദരവും ദ്രോഹവുമാണ് അരങ്ങേറുന്നത്. അന്താരാഷ്‌ട്ര ഇടപെടലും ന്യൂനപക്ഷ സുരക്ഷയും ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
താലിബാൻ ഭരണകൂടം അക്രമത്തിലൂടെയാണ് അഫ്ഗാനിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ചതെന്ന് മറക്കരുത്. അത്തരക്കാരുടെ സുരക്ഷയിലാണ് ഈ ഭീകരർ തഴച്ചുവളർന്നത്. എല്ലാ ഭീകരർക്കുമുള്ള സുരക്ഷിത താവളമായി അഫ്ഗാൻ മാറിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
സിഖ് സമൂഹം നൂറ്റാണ്ടുകളായി അഫ്ഗാനിലെ ജനതയുടെ ഭാഗമാണ്. അവർ സ്വന്തം പരിശ്രമ ത്താൽ അഫ്ഗാനിന്റെ അഭിവൃദ്ധിയ്‌ക്കായിട്ടാണ് പരിശ്രമിച്ചത്. എന്നാൽ താലിബാൻ മതങ്ങളെ വേറിട്ട് കാണുകയാണ്. ഇസ്ലാമികമല്ലാത്ത ഒന്നിനേയും സംരക്ഷിക്കില്ലെന്ന നിലപാട് ആഗോള സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് തിരുമൂർത്തി കുറ്റപ്പെടുത്തി.
Comments