കീവ്: തങ്ങളുടെ കപ്പൽ തകർത്തതിന് കനത്ത തിരിച്ചടി നൽകി റഷ്യ. റഷ്യക്കെതിരെ കൂടുതൽ ആയുധങ്ങളും മിസൈലുകളും സംഘടിപ്പിക്കാൻ സെലൻസ്കി തീരുമാനിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. ഒരു ദിവസം മുന്നേയാണ് യുക്രെയ്ൻ അമേരിക്ക നൽകിയ ഹാർപ്പൂൺ മിസൈലുകളുപയോഗിച്ച് റഷ്യയുടെ ചെറുയുദ്ധകപ്പൽ തകർത്തത്.
റഷ്യ മുന്നേറിക്കൊണ്ടിരിക്കുന്ന കരിങ്കടൽ മേഖലയിലെ ഒഡേസിയ പ്രവിശ്യാ നഗരത്തെ തകർത്തെറിയാനാണ് നീക്കം. ബാസ്റ്റൺ മിസൈലുകൾ ഉപയോഗിച്ച് ആർട്ടിസിസ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണം നടന്നത്. വ്യോമതാവളത്തിന്റെ കൺട്രോൾ സ്റ്റേഷൻ തകർത്ത മിസൈലുകൾ റൺവേയും തകർത്തു.
ഒഡീസിയയിലേക്ക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചിംഗ് സംവിധാനങ്ങളുടെ 11 പ്ലാറ്റൂണുകളും 12 കരസേനാ വിഭാഗവുമാണ് റഷ്യ നീക്കിയിരിക്കുന്നത്. തുറമുഖ പട്ടണമായ ഒഡീസിയ ഈ ആഴ്ച തന്നെ പിടിച്ചെടുക്കാനുള്ള നീക്കമാണ് റഷ്യൻ സേന നടത്തുന്നത്.
Comments