കംബോഡിയയിൽ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ പിടികൂടി. ഇതുവരേയ്‌ക്കും പിടികൂടിയിട്ടുള്ള ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് കംബോഡിയയിലെ മത്സ്യ തൊഴിലാളിയ്‌ക്ക് ലഭിച്ചതെന്ന് ശാസ്ത്രജ്‍ർ പറയുന്നു. പിടികൂടിയ തെരണ്ടിക്ക് മൂക്ക് മുതൽ വാൽ വരെ ഏകദേശം നാല് മീറ്ററും (13 അടി) 300 കിലോ(660 പൗണ്ട്) ഭാരവും ഉണ്ടെന്ന് കംബോഡിയൻ-യുഎസ് സംയുക്ത ഗവേഷണ പ്രോജക്റ്റായ വണ്ടേഴ്‌സ് ഓഫ് ദി മെകോങ്ങിന്റെ പ്രസ്താവനയിൽ പറയുന്നു.
2005-ൽ തായ്‌ലന്റിലെ മെക്കോംഗ് നദിയിൽ നിന്നും പിടികൂടിയ ഭീമൻ ക്യാറ്റ്ഫിഷായിരുന്നു ഇതിന് മുമ്പ് ലഭിച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമായി കണക്കായിരുന്നത്. 293 കിലോഗ്രാം തൂക്കമായിരുന്നു അതിന് ഉണ്ടായിരുന്നത്. എന്നാൽ ആ റെക്കോർഡ് മറികടന്നിരിക്കുകയാണ് കംബോഡിയയിൽ നിന്നും വലയിൽ കുടുങ്ങിയ തെരണ്ടി. മെകോംഗ് നദി ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. അതിനാൽ തന്നെ വലിയ തോതിൽ ഇവിടെ മത്സ്യബന്ധനം നടക്കുന്നുണ്ട്. മത്സ്യബന്ധനവും അണക്കെട്ട് നിർമ്മാണങ്ങളും മലീനീകരണവുെമെല്ലാം അവിടുെത്തെ ആവാസ വ്യവസ്ഥയെ ബാധിക്കാറുണ്ട്. ടിബറ്റിൽ നിന്ന് ചൈന, മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലൂടെ ഒഴുകുന്ന നദിയാണ് മെക്കോംഗ്.
വടക്കുകിഴക്കൻ കംബോഡിയയിലൂടെ ഒഴുകുന്ന മെക്കോംഗ് നദിയിലെ സ്റ്റംഗ് ട്രെങിന് തെക്ക് നിന്നാണ് ഈ തെരണ്ടിയെ തൊഴിലാളികൾ പിടികൂടിയത്. മത്സ്യത്തെ കരയിലേക്ക് കയറ്റാൻ കുറഞ്ഞത് പന്ത്രണ്ടോളം പേർ കഷ്ടപ്പെടേണ്ടി വന്നു. ഭീമൻ മത്സ്യങ്ങളെ അല്ലെങ്കിൽ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാൽ ഗവേഷകരെ അറിയിക്കണെമെന്നാണ് നിയമം. അതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളും കംബോഡിയൻ ഫിഷറീസ് അഡ്മിനിസ്ട്രേഷനും ചേർന്ന് പ്രവർത്തിക്കുന്നു. അങ്ങനെയാണ് മത്സ്യം ലഭിച്ച തൊഴിലാളി ഗവേഷകരെ അറിയിക്കുന്നത്. ശുദ്ധജല തെരണ്ടികൾ പ്രത്യേകിച്ചും ഭീമൻമാരായ തെരണ്ടികൾ വംശനാശ ഭീഷണി നേരിടുന്ന ഇനമാണ്. മെയ് മാസത്തിന് ശേഷം ഗവേഷകർ പരിശോധിക്കുന്ന രണ്ടാമത്തെ ഭീമൻ തെരണ്ടിയാണിത്.
Comments