ലക്‌നൗ: അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ച് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി . യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും ,വിദ്യാർത്ഥികളും അടക്കം നിരവധി പേർ പരിപാടിയിൽ പങ്കാളികളായി. മദ്രസ വിദ്യാർത്ഥികളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെട്ടിരുന്നു.യൂണിവേഴ്സിറ്റിയുടെ അത്ലറ്റിക് ഗ്രൗണ്ടിലാണ് രാവിലെ 5.45 ഓടെ പരിപാടി സംഘടിപ്പിച്ചത്.
‘മനുഷ്യത്വത്തിന് യോഗ’ എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു പരിപാടി. പങ്കാളികളായവർ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം കേൾക്കുകയും ചെയ്തു.
‘സ്ഥിരമായ യോഗ പരിശീലനം സഹിഷ്ണുത, ശക്തി, ശാന്തത, വഴക്കം, ക്ഷേമം എന്നിവയുടെ വളർച്ചയെ സഹായിക്കും.പുതു ജീവൻ നൽകാൻ യോഗയ്‌ക്ക് സാധിക്കുമെന്നും’ എഎംയു വൈസ് ചാൻസലർ പ്രൊഫ താരിഖ് മൻസൂർ പറഞ്ഞു.
‘
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ യോഗ സ്വീകരിക്കുകയും അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. ഇന്ത്യ ലോകത്തിന് നൽകിയ നിരവധി സംഭാവനകളിൽ ഒന്നാണിത്. ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി യോഗയെ സ്വീകരിക്കണം ‘എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ ആളുകൾ പതിവായി യോഗ ചെയ്യുന്നത് ശരീരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമാകുമെന്ന്’ പ്രൊഫ സയ്യിദ് താരിഖ് മുർതാസ പറഞ്ഞു.യോഗയെ പരമ്പരാഗത വ്യായമങ്ങളിൽ ഉൾപ്പെടുത്താം. അത് ശ്വസനത്തിനും ,ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.
യോഗ ദിനത്തോടനുബദ്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗാ ദിനാചരണങ്ങൾ നടന്നിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസുരുവിലാണ് യോഗാദിനാചരണത്തിന്റെ ഭാഗമായത്. എല്ലാ വർഷവും ജൂൺ 21 രാജ്യാന്തര യോഗ ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്ര സംഘടന തീരുമാനിച്ചത് 2014 ഡിസംബർ 14നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഈ ആശയത്തെ 175 രാജ്യങ്ങൾ പിന്തുണച്ചിരുന്നു.
Comments