സിഡ്നി: നാസി ചിഹ്നങ്ങൾ ഔദ്യോഗികമായി വിലക്കി ഓസ്ട്രേലിയയിലെ സംസ്ഥാനമായ വിക്ടോറിയ. പുതിയ നിയമപ്രകാരം മനപ്പൂർവ്വമായി ഇത്തരം പ്രതീകങ്ങളെ പ്രദർശിപ്പിക്കു ന്നവർക്ക് 22,000 ഓസ്ട്രേലിയൻ ഡോളർവരെ പിഴ ഒടുക്കേണ്ടി വരുമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചത്. അതേ സമയം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഹിന്ദു, ബൗദ്ധ, ജൈന മതങ്ങളുടെ സാസംസ്കാരിക മൂല്യത്തെ ഓസ്ട്രേലിയ ഏറെ ബഹുമാനിക്കുന്നുവെന്നും വിക്ടോറിയ ഭരണാധികാരികൾ അറിയിച്ചു. ഈ മതങ്ങളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിലക്കില്ല
വംശീയ വിദ്വേഷം വളർത്താനോ പ്രചരിപ്പിക്കാനോ മറ്റ് മതങ്ങളെ നിന്ദിക്കാനോ ആരേയും അനുവദിക്കില്ല. മതമൗലികവാദത്തിന് ഒരു ഇടവും ഓസ്ട്രേലിയയിൽ ഇല്ലെന്നും വിക്ടോ റിയ ഭരണാധികാരി ഡാൻ ആൻഡ്ര്യൂസ് പറഞ്ഞു.
സമീപകാലത്തായി ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരവധി സംഭവങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് നടപടി. ജർമ്മൻ സ്വദേശികളായ ദമ്പതികൾ സ്വന്തം വീടിന് മുകളിൽ സ്വസ്തിക ചിഹ്നമുള്ള പതാക ഉയർത്തിയത് ജനരോഷമാണുണ്ടാക്കിയത്. വിഷയത്തിൽ പ്രദേശവാസികൾ തെരുവിലിറങ്ങിയതോടെയാണ് ഭരണകൂടം തീരുമാനം എടുത്തത്.
ലോകചരിത്രത്തിൽ ഏറ്റവും നിന്ദ്യവും ക്രൂരവുമായ ചിഹ്നമാണ് നാസികളുടെ സ്വസ്തിക. ഇത് ഉയർത്തുന്നതിലൂടെ നിരവധി സമൂഹങ്ങൾ തങ്ങളുടെ പൂർവ്വികർ അനുഭവിച്ച കൊടും ക്രൂരതകളെയാണ് ഓർക്കുന്നത്. അത് കടുത്ത വേദനയുടേയും നീറ്റലിന്റേയും ചരിത്രമാണ്. അത്തരം മാനസിക അവസ്ഥ സൃഷ്ടിക്കാൻ വിക്ടോറിയ മേഖല തയ്യാറല്ലെന്നും ആൻഡ്രൂസ് പറഞ്ഞു.
Comments