കാബൂൾ: അഫാഗാനിസ്ഥാനിലുണ്ടായ ഭൂചല എടുത്തത് ആയിരത്തിലധികം ജീവനുകൾ. കഴിഞ്ഞ ദിവസം അഫ്ഗാനിലെ പാക് അതിർത്തിയ്ക്ക് സമീപമുള്ള പക്ട്ടിക പ്രവിശ്യയിൽ പുലർച്ചെയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ നടുക്കലിൽ നിന്ന് അഫ്ഗാൻ ജനത ഇനിയും മുക്തരായിട്ടില്ല.
ഭൂചലമുണ്ടായതിന്റെ തൊട്ടടുത്ത നിമിഷം മുതൽ ആരംഭിച്ച രക്ഷാ പ്രവർത്തനം രാത്ര വൈകിയും തുടരുകയാണ്. ഇത് വരെ ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇനിയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് രക്ഷാ പ്രവർത്തകർ വ്യക്തമാക്കുന്നത്. ഇവയെല്ലാം പുറത്തെടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരും.
മരണസംഖ്യ ഉയർന്നതോടെ മൃതദേഹം അടക്കം ചെയ്യാൻ പ്രത്യേകം കുഴികളെടുക്കുന്നതിന് പകരം കുടുംബാഗംങ്ങളുടെ മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കുന്ന കാഴ്ചയാണ് അഫ്ഗാനിസ്ഥാനിൽ.
രക്ഷാപ്രവർത്തനത്തിനായി താലിബാൻ വിദേശ സഹായവും തേടിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലും പ്രദേശത്തെ സുരക്ഷിത കേന്ദ്രത്തിലും എത്തിച്ചാണ് ചികിത്സ നൽകുന്നത്.
Comments