ന്യൂഡൽഹി: പസഫിക്കിലെ നാവിക കരുത്ത് വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ-ഓസ്‌ട്രേലിയ ധാരണ. ലഡാക്കിൽ ഇന്ത്യക്കെതിരെ ചൈനയുടെ വെല്ലുവിളികളെ അതിജീവിക്കാൻ പസഫിക് കേന്ദ്രമാക്കി എല്ലാ സഹായവും തുടരുമെന്ന ഉറപ്പാണ് ഓസ്‌ട്രേലിയ നൽകിയി രിക്കുന്നത്. ഓസ്‌ട്രേലിയൻ ഉപ പ്രധാനമന്ത്രി റിച്ചാർഡ് മാൾസും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമാണ് കൂടിക്കാഴ്ച നടത്തിയത്.
‘ 2020ൽ ഇന്ത്യക്കെതിരെ ലഡാക്കിൽ ചൈന നടത്തിയ അധിനിവേശ ശ്രമം മേഖലയിൽ അതീവ ഗുരുതരമായ അവസ്ഥയാണ് പുറത്തുകൊണ്ടുവന്നത്. പസഫിക്കിലെ എല്ലാ രാജ്യങ്ങൾക്കും ഇത് ഒരു മുന്നറിയിപ്പാണ്. ഉറ്റ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ ഓസ്‌ട്രേലിയ എന്നും മുന്നിലുണ്ടാകും.’ റിച്ചാർഡ് റിച്ചാർഡ് മാൾസ് പറഞ്ഞു.
നിലവിൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഇരുരാജ്യങ്ങളും സംയുക്ത പരിശീലനം, രഹസ്യവിവരങ്ങൾ കൈമാറൽ, ആയുധകൈമാറ്റം, സൈനിക നിർമ്മാണ രംഗത്തെ പങ്കാളിത്തം എന്നീ വിഷയങ്ങളിൽ കൂടുതൽ സജീവമാകാനാണ് ധാരണ. ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി ആന്റണി അൽബാനീസ് ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് ഉന്നത തലത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ കൂടിക്കാഴ്ച നടക്കുന്നത്.
Comments