ഡിവൈഎഫ്ഐ നേതാവിനെതിരായ എസ്ഡിപിഐ പ്രവർത്തകരുടെ ആൾക്കൂട്ട അക്രമണത്തിനെതിരെ പ്രതികരിക്കാത്ത സിപിഎം-ഡിവൈഎഫ്ഐ നേതാക്കളെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. ഡിവൈഎഫ്ഐ നേതാവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊല ചെയ്യാൻ ശ്രമിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനും അറസ്റ്റിലായതോടെയാണ് വിമർശനവുമായി പ്രകാശ് ബാബു രംഗത്ത് വന്നത്. പാർട്ടിയിലുള്ളത് സുഡാപ്പിയാണോ സഖാവാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ തകർക്കുന്ന കലാപകാരികൾക്കും തീവ്രവാദികൾക്കും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന സംഘടനയായി ഡിവൈഎഫ്ഐ മാറിയെന്നും പ്രകാശ് ബാബു പ്രതികരിച്ചു.
ചെഗുവേരയുടെ ചിത്രമുള്ള ബനിയനിട്ട് പകൽ വെളിച്ചത്തിൽ ഇൻക്വിലാബ് വിളിക്കുകയും, നേരമിരുട്ടിയാൽ ഭീകരകേന്ദ്രത്തിൽ പോകുമെന്നും തങ്ങൾ പണ്ടെ പറഞ്ഞതാണെന്ന് പ്രകാശ് ബാബു പറഞ്ഞു. ബാലുശേരിയിലെ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഹാരിസ്. കേസിൽ അറസ്റ്റിലായതോടെയാണ് ഇയാൾ ഒന്നാന്തരം പോപ്പുലർ ഫ്രണ്ട് കാരനാണെന്ന് പാർട്ടി പ്രവർത്തകർ അറിയുന്നത്.
റഹീമിന്റെയും റിയാസിന്റെയും വസിഫിന്റെയും ചിറകിനടിയിൽ ഒരുപാട് തീവ്രവാദികൾ ഡിവൈഎഫ്ഐ യിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രകാശ് ബാബു ആരോപിച്ചു. ഇപ്പോൾ നടന്ന സംഭവം പാവപ്പെട്ട സഖാക്കൾക്ക് ചിന്തിക്കാനുള്ള അവസരമാണ്. ധീരനായ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെയും നാദാപുരത്തെ ബിനുവിന്റെയും കൊലയാളികളെ സംരക്ഷിച്ച പാർട്ടിയുടെ നിലപാടുകൾ എന്തിനായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും അഡ്വ. പ്രകാശ് ബാബു പറഞ്ഞു.
Comments