ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ ഷിർമൽ മേഖലയിലാണ് സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നത്. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു.
ഷോപ്പിയാനിൽ നേരത്തെ ലഷ്‌കർ ഭീകരനെ വധിച്ചിരുന്നു. ബാങ്ക് മാനേജറെ കൊലപ്പെടുത്തിയതിൽ മുഖ്യപങ്കുവഹിച്ചയാളെയാണ് സൈന്യം വകവരുത്തിയത്. ജൂൺ 15-നായിരുന്നു സംഭവം.
ഈ വർഷം ഇതുവരെ 32 വിദേശ ഭീകരർ അടക്കം 118 പേരെ വധിക്കാൻ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 77 പേരും പാകിസ്താനിൽ നിന്നും പരിശീലനം നേടിയവരാണ്. കഴിഞ്ഞ വർഷം രണ്ട് വിദേശികളടക്കം 55 ഭീകരരെ ഇല്ലാതാക്കിയെന്നും കശ്മീർ പോലീസ് അറിയിച്ചു.
Comments