കൊല്ലം: സൈന്യത്തെ പോലും മതപരമായി വേർതിരിച്ച് ഇസ്ലാമിക സംഘടനയായ കേരള മുസ്ലിം ജമായത്ത് ഫെഡറേഷൻ. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെൻറിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പിക്കണമെന്നാണ് കേരള മുസ്ലിം ജമായത്ത് ഫെഡറേഷന്റെ ആഹ്വാനം. കേന്ദ്ര സർക്കാരിന്റെ അട്ടിമറി പരിപാടിയെന്നും സൈനിക റിക്രൂട്ട്മെന്റിനെ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വിശേഷിപ്പിക്കുന്നുണ്ട്.
കരസേന വ്യോമസേന, നാവിക സേന എന്നിവിടങ്ങളിലേക്ക് സൈനികരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ തീയതി ജൂലൈ 5 ന് അവസാനിക്കാൻ ഇരിക്കെയാണ് കേരള ജമായത്ത് – ഫെഡറേഷൻ വിവാദ പരാമർശവുമായി രംഗത്ത് വന്നത്. പത്താം ക്ലാസ് വിജയിച്ച 17 നും 23 നും ഇടയിൽ പ്രായമുള്ള എല്ല യുവാക്കളും സൈന്യത്തിലേക്കുള്ള അപേക്ഷ അടിയന്തിയായി അപേക്ഷ സമർപ്പിച്ച് മുസ്ലിം പ്രാധിനിത്യം ഉറപ്പിക്കണമെന്നാണ് ഫെഡറേഷൻ ഭാരവാഹികൾ ആഹ്വാനം ചെയ്യുയുന്നത്.
സൈന്യത്തെ പോലും മതപരമായി വേർതിരിച്ച് .കാണാനുള്ള ആഹ്വാനം . വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്.” ജുമുവ നമസ്ക്കാരത്തിൽ ഇതിനായുള്ള പ്രചാരണം നൽകണമെന്നും ഫെഡറേഷൻ ഇമാമുകളോട് ആവശ്യപ്പെടുന്നു. അഗ്നിപഥിനെതിരെ രംഗത്തെത്തിയവർ തന്നെ സൈനിക റിക്രൂട്ടുമെൻഡിൽ ഭാഗമാകാൻ സ്വസമുദായത്തിലെ യുവാക്കളെ ആഹ്വാനം ചെയ്യുന്നതാണ് ഇന്ന് ചർച്ചയാകുന്നത്.
Comments