കാസർകോട്: കാസർഗോഡ് സ്വദേശിയായ പ്രവാസി അബൂബക്കർ സിദ്ദിഖിനെ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ രവി പൂജാരി എന്ന് സൂചന. സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കാറിൽ എത്തിയ രണ്ടു പേർ അബൂബക്കർ സിദ്ദിഖിനെ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ട്രക്ചറിൽ കയറ്റി സിദ്ദിഖിനെ ആശുപത്രിക്കുള്ളിലേക്ക് കൊണ്ടു പോകുന്നതിന് പിന്നാലെ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സിദ്ദിഖിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നു കളയുകയായിരുവെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. മർദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് സിദ്ദിഖിനെ പ്രതികൾ ആശുപത്രിയിൽ എത്തിക്കുന്നത്. കേസിലെ എട്ടോളം പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംസാരിക്കാമെന്ന് പറഞ്ഞ് സിദ്ദിഖിനെ ഞായറാഴ്ചയോടെയാണ് അക്രമിസംഘം കാറിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിൽ ഉപേക്ഷിച്ചത്.
സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റേയും മർദ്ദനമേറ്റതിന്റേയും പാടുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരൻ അൻവറിനേയും അക്രമിസംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു. ഇയാൾ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. കുമ്പളപോലീസ് മംഗളുരുവിലെ്തതി അൻവറിന്റെ മൊഴിയെടുത്തിട്ടുണ്ട്.
Comments