ജയ്പൂർ: പ്രവാചക നിന്ദയെന്ന വ്യാജആരോപണങ്ങളുടെ പേരിൽ തയ്യൽക്കാരനെ വധിച്ച ഭീകരരെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് പുരസ്കാരവുമായി രാജസ്ഥാൻ. ഇസ്ലാമിക ഭീകരന്മാരായ റിയാസ് അഖ്താരിയേയും ഗൗസ്മുഹമ്മദിനേയും അതിവേഗം പിടികൂടിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം നൽകുന്നത്. എല്ലാവർക്കും സ്ഥാനക്കയറ്റത്തിനും സംസ്ഥാന ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയിട്ടുമുണ്ട്.
രാജസ്ഥാൻ പോലീസിലെ തേജ്പാൽ, നരേന്ദ്ര, ഷൗക്കത്ത്, വികാസ്, ഗൗതം എന്നിവരാണ് പ്രതികൾക്കായി തിരച്ചിൽ നടത്തിയത്. കൊലനടത്തി പിറ്റേദിവസം തന്നെ ഇസ്ലാമിക ഭീകരരെ പിടികൂടാൻ സാധിച്ചത് ധീരമായ നടപടിയാണ്. പോലീസിന്റെ ജാഗ്രത ക്രമസമാധാന നില തകരാറിലാവാതിരിക്കാനും വലിയ സഹായമായെന്നും മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
ഉദയ്പൂർ സംഭവം രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി തന്നെയാണ്. രാജസ്ഥാന്റെ മണ്ണിൽ ഒരിക്കലും ഭീകരതയ്ക്ക് ഇടമില്ല. ഭീകരർക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന സംശയം അന്വേഷണ ഏജൻസികൾക്കുണ്ട്. എല്ലാ അക്രമികളേയും പുറത്തുകൊണ്ടു വരുമെന്നും അശോക് ഗെഹ്ലോട്ട് അറിയിച്ചു.
Comments