ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച കേസിൽ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി പോലീസ്. കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്നും പോലീസ് വ്യക്തമാക്കി.
ഡൽഹി പട്യാല ഹൗസ് കോടതിയിൽ പോലീസ് കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിലാണ് പുതുതായി രണ്ട് കുറ്റങ്ങൾ കൂടി മുഹമ്മദ് സുബൈറിന് മേൽ ചുമത്തിയിരിക്കുന്നത്. മുഹമ്മദ് സുബൈർ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും, തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ ഉള്ളത്. വിദേശ സംഭാവന (റെഗുലേഷൻ) നിയമത്തിലെ 35ാം വകുപ്പു പ്രകാരമാണ് പോലീസ് ഇരു കുറ്റങ്ങളും എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ 14 ദിവസം മുഹമ്മദ് സുബൈറിനെ കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുഹമ്മദ് സുബൈർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.
ഹിന്ദു ദൈവങ്ങളെ ട്വിറ്ററിൽ അപമാനിച്ച സംഭവത്തിൽ കഴിഞ്ഞ മാസം 27 നാണ് പോലീസ് മുഹമ്മദ് സുബൈറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Comments