മുംബൈ : മോഷണ ശ്രമത്തിനിടെ നടത്തിയ കൊലപാതകം തീവ്രവാദ പ്രവർത്തനമെന്ന് കണ്ടെത്തൽ. മഹാരാഷ്‌ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ റാവുവിന്റെ കൊലപാതകമാണ് മത തീവ്രവാദ പ്രവർത്തനമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞത്. മുഹമ്മദ് നബിയെപ്പറ്റി പരാമർശിച്ച നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സ്ആപ്പ് സന്ദേശമയച്ചതിനാണ് അമരാവതിയിൽ 54 കാരനെ മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. കെമിസ്റ്റായി പ്രവർത്തിച്ചിരുന്ന ഉമേഷ് പ്രഹ്ലാദറാവു കോഹ്ലെയെ ഒരു സംഘം ആളുകൾ ചേർന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ജൂൺ 21 രാത്രിയായിരുന്നു സംഭവം.
ജോലിക്ക് ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നവഴി ഇരുചക്ര വാഹനത്തിലെത്തിയ മതതീവ്രവാദകൾ കോഹ്ലെയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു ബൈക്കിൽ കോഹ്ലെയുടെ മകനും ഭാര്യയും ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. അക്രമം കണ്ട അവർ കോഹ്ലെയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിന്റെ ഇടതുഭാഗത്താണ് അക്രമികൾവെട്ടിയത്.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസുൾപ്പെടെ കരുതിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കാരണം കണ്ടെത്തി. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഇയാൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത് എന്ന് പോലീസ് കണ്ടെത്തി.
സംഭവത്തിൽ മുദാസിർ, ഷാരൂഖ്, അബ്ദുൾ, ഷോയാബ്, അതിബ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഹ്ലെ അയച്ച പോസ്റ്റ് മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണെന്നും അതിനാൽ അയാൾ മരിക്കണമെന്നും കൊലയാളികൾ പറഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഉദയ്പൂരിൽ മത തീവ്രവാദികൾ തയ്യൽക്കാരനെ കഴുത്തറുത്ത്.
Comments