ഡൽഹി : മുണ്ട്കയിൽ ബലാത്സംഗക്കേസിലെ സാക്ഷിയെ പ്രായപൂർത്തിയാകാത്ത പ്രതികൾ കൊലപ്പെടുത്തി. സാക്ഷിയായ 12 വയസ്സുകാരനെയാണ് കേസിലെ രണ്ട് പ്രതികൾ ചേർന്ന് മർദ്ദിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്.
പ്രതികൾ ഇരുവരും ചേർന്ന് കുട്ടിയെ റെയിൽവേ ലൈനിനു സമീപം കൊണ്ടു പോയി . ഇവിടെ വച്ച് മർദ്ദിച്ച് അവശനാക്കി കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം മൃതദേഹം ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
കൃത്യം ചെയ്ത ഇരുവരും പീഢന കേസിലെ പ്രതികളാണ്. ആ കേസിന്റെ സാക്ഷിയാണ് മരിച്ച പന്ത്രണ്ട് വയസ്സുകാരൻ. പ്രതികളായ ഇരുവരേയും 2022 മാർച്ചിൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് വിട്ടയച്ചിരുന്നു. സാക്ഷിയോട് പ്രതികാരം ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം രാത്രിയോടെ ഞ്ജവാല പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. പിസിആറിൽ നിന്ന് വന്ന കോൾ മുണ്ട്ക പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. അതേസമയം ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും പ്രതികൾ കൊലനടത്തിയിരുന്നു.
കുട്ടിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിച്ച നിലയിലായിരുന്നു. തലയ്ക്ക് മുറിവും ഏറ്റിരുന്നു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡും ഇഷ്ടികയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ഇവ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി കുടുംബത്തിന് വിട്ടുകൊടുത്തു.
Comments