ന്യൂഡൽഹി: മ്യാൻമറിൽ രണ്ടു ഇന്ത്യൻ പൗരന്മാർ രണ്ടുപേർ വെടിയേറ്റു മരിച്ചു. മ്യാൻമർ അതിർത്തി പട്ടണമായ മോറിഹിലാണ് ആക്രമണം നടന്നത്. ഇരുവരും താമു നഗരത്തി ലേയ്ക്ക് യാത്രചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. മോട്ടോർ ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. തമിഴ് നാട്ടുകാരായ പി.മോഹൻ(28), എം.പയ്യനാർ(32) എന്നിവരാണ് മരണപ്പെട്ടത്. ഇവരെ കൊലപ്പെട്ടുത്തിയവരെക്കുറിച്ച് മറ്റ് വിവരങ്ങൾ ലഭ്യമല്ല.
ഇരുവരും താമുവിലേയ്ക്ക് എന്ത് ആവശ്യത്തിനാണ് പുറപ്പെട്ടതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ല. 1995 മുതൽ ഇന്ത്യ-മ്യാൻമർ വ്യാപാര രംഗത്ത് ഇളവുകൾ പ്രഖ്യാപിച്ചശേഷം ഇരുരാജ്യങ്ങളിലേയും പൗരന്മാർ വ്യാപാര ആവശ്യങ്ങൾക്കായി നിരന്തരം യാത്രകൾ നടക്കുന്നത് പതിവാണ്. മരണപ്പെട്ട ഇരുവരും താമസിക്കുന്നത് മോറിഹിലാണെന്നും പോലീസ് സ്ഥിരീകരിച്ചു.
മരണപ്പെട്ട മോഹൻ ഓട്ടോ റിക്ഷാ ഡ്രൈവറാണ്. രണ്ടാഴ്ച മുമ്പായിരുന്നു വിവാഹം. പയ്യനാർ അവിവാഹിതനാണ്. ഒരു കട നടത്തുന്ന വ്യക്തിയാണ്. ഇരുവരുടേയും മരണവാർത്ത പുറത്തുവന്നതോടെ മോറിഹിലെ കടകളും മറ്റ് സ്ഥാപനങ്ങളും അടച്ച് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
Comments