കൊച്ചി : കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കോർപ്പറേഷനെയും പൊതുമരാമത്ത് വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നിരിക്കുകയാണെന്ന് പറഞ്ഞ കോടതി പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത് എന്ന് ചോദിച്ചു.
റോഡ് നിർമ്മാണത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം മോശമായ റോഡ് കാരണം നൂറ് കണക്കിന് കാൽനട യാത്രക്കാർക്ക് ജീവൻ നഷ്ടമായി. സിറ്റി പോലീസ് കമ്മീഷണർ ഇതിന് മറുപടി നൽകണമെന്നും കോടതി പറഞ്ഞു.
റോഡ് തകർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം എൻജിനീയർമാർക്കാണ്. അതിനാൽ ഉത്തരവാദിത്വപ്പെട്ട എൻജിനീയർമാരെ ഉടൻ വിളിപ്പിക്കും. വിഷയം ശ്രദ്ധയിൽ പെടുത്താൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്തയക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
മഴ കനത്തതോടെ കൊച്ചിയിൽ റോഡ് മുഴുവൻ വെള്ളത്തിലായ അവസ്ഥയിലാണ്. കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ നേരത്തെയും ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്.
Comments