പാലക്കാട്: ആർഎസ്എസ് സ്വയം സേവകൻ ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ 26 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
പ്രതികൾ എല്ലാവരും പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് എന്നാൽ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ റഷീദ് ഉൾപ്പെടെ പത്തിലേറെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതികളിൽ ഒരാൾ ഇതിനിടെ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവർ ഇനിയും അറസ്റ്റിലാകാനുണ്ട്.
2022 ഏപ്രിൽ 16നാണ് ശ്രീനിവാസിനെ പാലക്കാട് മേലാ മുറിയിലെ കടയിൽ കയറി ഒരു സംഘം പോപ്പുലർ ഫ്രണ്ട് ഭീകരർ അതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇരു ചക്രവാഹനത്തിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments