ന്യൂഡൽഹി: 14 തവണ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയായ യുവതി ഒടുവിൽ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. കാമുകനിൽ നിന്നാണ് 33കാരിയായ യുവതിക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്.
വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു ഇരുവരും. യുവാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഭർത്താവിൽ നിന്ന് പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചത്.
എന്നാൽ പിന്നീട് ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി. നോയിഡയിലെ ഒരു ഓൺലൈൻ സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ബിഹാർ സ്വദേശിനിയാണ് യുവതി. യുവതിയുടെ മാതാപിതാക്കൾ സംഭവ സ്ഥലത്ത് എത്തി മൃതദേഹം ഏറ്റുവാങ്ങി.
Comments