ശ്രീനഗർ: ഇന്ത്യാ-ചൈനാ ശത്രുത എന്നന്നേയ്‌ക്കുമായി അവസാനിപ്പിക്കാൻ യുദ്ധമല്ല ചർച്ചകൾക്കേ സാധിക്കൂ എന്ന് ദലായ് ലാമ. ഇന്ത്യയും ചൈനയും വൻ സൈനിക ശക്തികളാണ്. എന്നാൽ ഒപ്പം സാംസ്‌കാരികമായി പല കാര്യത്തിലും നൂറ്റാണ്ടുകളുടെ സാമ്യതയുമുണ്ട്. ഇതെല്ലാം നിലനിൽക്കേ യുദ്ധം ഒരിക്കലും അതിർത്തി തർക്കങ്ങൾക്ക് പരിഹാരമാകില്ല മറിച്ച് ചർച്ചകൾക്ക് അനന്തസാദ്ധ്യതയാണുള്ളതെന്നാണ് ടിബറ്റിന്റെ ആത്മീയാചാര്യൻ മുന്നോട്ട് വയ്‌ക്കുന്ന പരിഹാരമാർഗ്ഗം.
ലഡാക്കിൽ ദലായ് ലാമയുടെ സന്ദർശനത്തെ ചൈന എതിർക്കുമെന്നതിനാൽ തന്നെ ഇന്ത്യാ-ചൈന വിഷയത്തിൽ ലാമയുടെ ഏത് അഭിപ്രായത്തിനും വലിയ അന്താരാഷ്‌ട്ര പ്രധാന്യ മാണുള്ളത്. നാളെ ഇന്ത്യാ-ചൈന കമാന്റർ തല ചർച്ചകളുടെ 16-ാം ഘട്ടം നടക്കാനിരി ക്കേയാണ് ലാമ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ലഡാക്കിലെ അതിർത്തി മേഖലയെ സംഘർഷമുക്തമാക്കാൻ ചർച്ചകളെന്ന നയവുമായിട്ടുള്ള ലാമ വരവ് ചൈനയെ പ്രകോപിപ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യ ലാമയ്‌ക്ക് നൽകുന്ന സംരക്ഷവും പ്രധാനമന്ത്രി പിറന്നാളിന് ആശംസകൾ നേർന്നതടക്കം എല്ലാം ചൈന നിരന്തരം എതിർക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്ക പരിഹാരത്തിന് ലഡാക്ക് അടക്കമുള്ള മേഖലയിലെ സമാധാന അന്തരീക്ഷമാണ് ആദ്യമുണ്ടാവേണ്ടത്. ഇന്ത്യ മുന്നേ ഇതിൽ ഉറച്ചു നിൽക്കുന്ന രാജ്യമാണ്. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ പല മേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ശ്രമിച്ചപ്പോഴും ചൈന നേരെ വിപരീതമായി സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതാണ് സമ്മർദ്ദം കൂട്ടിയിരിക്കുന്നത്.
Comments