ഒറിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ നിരാശ. ലോംഗ്ജംപിൽ ഇന്ത്യയ്‌ക്ക് അഭിമാനമായി ഫൈനലിലെത്തിയ എം.ശ്രീശങ്കർ ഫൈനലിലെ താരങ്ങളിൽ ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഫൈനലിലെ ആദ്യ ശ്രമത്തിൽ 7.96 എന്ന മികച്ച ദൂരം കണ്ടെത്തിയെങ്കിലും മറ്റ് താരങ്ങളുടെ മികവിനെ പിന്നീടുള്ള ശ്രമങ്ങളിൽ മറികടക്കാനായില്ല. ആറാം ശ്രമത്തിൽ 7.89 മീറ്റർ മാത്രമാണ് പിന്നീട് കണ്ടെത്താനായത്. ചൈനയുടെ ജിയാംഗ് വാംഗ് 8.36 മീറ്റർ റെക്കോഡ് നേട്ടത്തോടെയാണ് സ്വർണ്ണം നേടിയത്.
ലോക അത്‌ലറ്റിക്‌സ് ചരിത്രത്തിൽ ലോംഗ്ജംപിന്റെ ഫൈനലിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ശ്രീശങ്കർ മടങ്ങുന്നത്. ലോക അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. ശ്രീശങ്കറിനെകൂടാതെ രണ്ടു പേർ കൂടി ഇന്നിറങ്ങുകയാണ്. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പോൾ ചൗദ്ധരിയും പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ എം.പി.ജാബിറുമാണ്.
Comments