ഗുവാഹട്ടി: അസമിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തു. ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിനുള്ളിലെ പന്നിക്കാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പന്നിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ മുഴുവൻ കൊന്നൊടുക്കിയതായി ദിബ്രുഗഢ് മൃഗസംരക്ഷണ, വെറ്ററിനറി ഓഫീസർ ഡോ. ഹിമന്ദു ബികാഷ് ബറുവ മാദ്ധ്യമങ്ങളെ അറിയിച്ചു.
പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊന്നൊടുക്കിയതായി ദിബ്രുഗഢ് മൃഗസംരക്ഷണ, വെറ്ററിനറി ഓഫീസർ ഡോ. ഹിമന്ദു ബികാഷ് ബറുവ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അതോടൊപ്പം പ്രദേശം മുഴുവൻ അണുവിമുക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മാരകവും അതീവ ഗുരുതരവുമായ പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നപ്പനിയെങ്കിലും ഇവ മനുഷ്യരിലേക്ക് പകരുകയില്ല. സർക്കാർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2020 മുതൽ 2022 ജൂലൈ 11 വരെ അസമിൽ 40,159 പന്നികൾ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തു. 1,181 പന്നികളെ അധികൃതർ കൊന്നൊടുക്കുകയും ചെയ്തു.
Comments