ഡൽഹി : ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാനുള്ള പോളിംഗ് ആരംഭിച്ചു. എൻ ഡി എ സ്ഥാനാർഥിയായി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിന്ഹയുമാണ് മത്സരിക്കുന്നത് . പാർലമെന്റ് വളപ്പിൽ അംഗങ്ങൾക്ക് വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട് . രാജ്യ സഭ സെക്രട്ടറി ജനറലിനെയാണ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി നിശ്ചയിച്ചിട്ടുള്ളത് .
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലേക്ക് വോട്ടവകാശമുള്ളവർ പാർലമെന്റ് അംഗങ്ങളും , രാജ്യ തലസ്ഥാനമായ ഡൽഹിലെയും , കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും , സംസ്ഥാന അസ്സംബ്ലികളിലെയും നിശ്ചയിക്കപ്പെട്ട അംഗങ്ങളും മാത്രമാണ് . ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല . തിരഞ്ഞെടുപ്പിന് വോട്ടവകാശം ഉള്ളത് 776 പാർലമെന്റ് അംഗങ്ങൾക്കും 4033 എംഎൽഎ-മാർക്കുമാണ് .
ഈ വർഷത്തെ വർഷകാല സമ്മേളനവും ഈ സമയത്ത് തന്നെ ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട് . സർക്കാരിനെതിരെ ഉന്നയിച്ച കഴമ്പില്ലാത്ത ആരോപണങ്ങൾ പൊളിഞ്ഞതിന്റെ നിരാശയിലാണ് പ്രതിപക്ഷം. ഉപതിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ നേടിയ വിജയങ്ങൾ പ്രതിപക്ഷത്തിന് തിരിച്ചടിയാവുകയും ചെയ്തു. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡിക്ക് ഭരണം നഷ്ടമായതിന്റെ പ്രശ്നങ്ങളും പ്രതിപക്ഷം നേരിടുന്നുണ്ട്
ഈ വർഷത്തെ സമ്മേളനത്തിൽ വളരെ സുപ്രധാനമായ ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. കുടുംബ കോടതി ഭേദഗതി ബിൽ , വനം സംരക്ഷണ ഭേദഗതി ബിൽ , ആനുകാലികങ്ങളുടെ പ്രസ്സ് , രജിസ്‌ട്രേഷനുമായിബന്ധപ്പെട്ട ബിൽ തുടങ്ങിയവയായിരിക്കും
Comments