കൊൽക്കത്ത: ബീഹാറിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരന്റെ ഫോണിൽ നൂപുർ ശർമ്മയുടെ മേൽവിലാസവും ഫോട്ടോയും കണ്ടെത്തി. അത്തർ പർവേസിന്റെ ഫോണിലാണ് നൂപുർ ശർമ്മയുടെ വിവരങ്ങൾ കണ്ടെത്തിയത്.
പ്രവാചക വിവാദത്തിൽ നൂപുർ ശർമ്മക്ക് ശിക്ഷ നൽകാൻ പോപ്പുലർ ഫ്രണ്ട് തീരുമാനമെടുത്തതായി വിവരങ്ങളുണ്ടായിരുന്നു.അത്തർ പർവേസ്, മുഹമ്മദ് ജലാവുദ്ദീൻ , അർമാൻ മാലിക് എന്നിവരെ എൻഐഎ സംഘം 48 മണിക്കൂർ ചോദ്യം ചെയ്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയെ 2047 ഓടെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ട് സംഘത്തിലെ മൂന്ന് പേർ പിടിയിലായത്. ജൂലൈ 12 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. സന്ദർശനത്തിന് 15 ദിവസം മുൻപ് ഇവർ തീവ്രവാദികളെന്ന് സംശയിക്കുന്നവർക്ക് പരിശീലനവും നൽകിയിരുന്നു.
ബീഹാറിൽ പോലീസ് നടത്തിയ റെയ്ഡിനിടെ നിർണ്ണായക രേഖകളും കണ്ടെടുത്തിരുന്നു. ഇവർ യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയാതും ആയുധശേഖരത്തിന് കോപ്പ് കൂട്ടിയതായും തെളിവുകളുണ്ടായിരുന്നു.
Comments