ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ വിദ്വേഷകരമായ പരാമർശവുമായി ഡൽഹിയിലെ പ്രമുഖ ദർഗയിലെ ദിവാൻ. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ദർഗയിലെ ദിവാനായ അലി മൂസ നിസാമിയാണ് വിവാദപരാമർശവുമായി രംഗത്തെത്തിയത്.
പ്രവാചകവിവാദത്തിൽ ഇസ്ലാം നൂപുർ ശർമ്മയ്‌ക്ക് മാപ്പ് നൽകില്ല. ഇത് ഇന്ത്യയായതിനാലാണ് അവർ ജീവിച്ചിരിക്കുന്നത്.. ഏതെങ്കിലും ഇസ്ലാമിക രാജ്യത്തായിരുന്നുവെങ്കിൽ അവർ ഇപ്പോൾ മരിച്ചിട്ടുണ്ടാകുവെന്ന് ദിവാൻ പറയുന്നു.
ഉദയ്പൂരിലെ ഹിന്ദു തയ്യൽക്കാരനായ കനയ്യലാലിനെ ഇസ്ലാമിസ്റ്റുകൾ കൊന്ന സംഭവത്തിലും വളരെ മോശം രീതിയിലാണ് ദിവാൻ പ്രതികരിച്ചത്. ഇസ്ലാമിൽ താൻ ചെയ്ത പാപത്തിന് മാപ്പ് എന്നൊന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതിനാൽ നൂപുർ ശർമ്മ ജീവിച്ചിരിക്കുന്നു.അത് ഏതെങ്കിലും ഇസ്ലാമിക രാജ്യമായിരുന്നെങ്കിൽ, അവൾക്കുള്ള ഏക ശിക്ഷ മരണം മാത്രമായിരിക്കുമെന്നും ദിവാൻ കൂട്ടിച്ചേർത്തു. വിവാദത്തിൽ നൂപുർ ശർമ്മ പരസ്യമായി മാപ്പ് പറയണമെന്നും ദിവാൻ പറഞ്ഞു.
നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ യുവാക്കളെ ലക്ഷ്യം വെച്ച് കൊന്നൊടുക്കുന്ന സംഭവങ്ങൾ തുടരവെയാണ് അലിമൂസ നിസാമിയുടെ ഈ പ്രതികരണം.
Comments