ഇസ്‌ലാമാബാദ് : താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾ ക്രൂരമായ പീഡനത്തിനിരയാവുകയാണെന്ന് ഐക്യരാഷ്‌ട്ര സഭ പറഞ്ഞു . ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കൽപ്പിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത് . മാത്രമല്ല വലിയ രീതിയിലുള്ള ജനാധിപത്യ ധ്വംസനമാണ് അവിടെ നടക്കുന്നത് . സ്ത്രീകളും , പെൺ കുട്ടികളും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് പെൺകുട്ടികളും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അഫ്ഗാനിലെ യുഎൻ ദൗത്യസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ജീവിതം വളരെ ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് . സ്വാതന്ത്ര്യവും ജനാധിപത്യവും നഷ്ടമായി പൂർണ്ണമായും താലിബാൻ ഭരണത്തിന് കീഴിൽ അടിയറവ് പറഞ്ഞ അഫ്‌ഗാനി ജനതയുടെ നിസ്സഹായമായ ജീവിതാവസ്ഥയാണ് ദിനംപ്രതി കണ്ടുവരുന്നത് .
20 വർഷത്തെ സായുധ പോരാട്ടത്തിനൊടുവിൽ ഭരണം പിടിച്ചെടുത്ത താലിബാൻ പൂർണ്ണമായും ഇസ്ലാമിക നിയമത്തിനു കീഴിലുള്ള ഭരണമാണ് നടപ്പിലാക്കുന്നത് . സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിന്റെ മുഖ്യധാരയിൽ യാതൊരുവിധ സ്ഥാനവുമില്ല എന്നും , സ്ത്രീകൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും നിരോധിക്കുകയും ചെയ്തിരുന്നു . ഇത്തരം പ്രാകൃതമായ രീതികൾ നടപ്പിലാക്കുന്നതിലൂടെ താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാൻ ലോകത്തിനു മുന്നിൽ ഒറ്റപെടുകയാണെന്നും യു എൻ തന്റെ റിപ്പോർട്ടിൽ പറയുന്നു .
2021 ഓഗസ്റ്റിൽ അമേരിക്കയും നാറ്റോയും പൂർണ്ണമായും അഫ്‌ഗാനിസ്ഥാനിൽ നിന്നും പിന്മാറുന്ന സമയത്തു താലിബാൻ അഫ്ഗാനിസ്ഥാനിലെ കാബൂൾ പിടിച്ചെടുക്കുകയും 700 ഓളം പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും 1400 ഓളം ആളുകൾക്ക് മാരക പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട് . മത ന്യൂനപക്ഷങ്ങളെ തേടി കണ്ടെത്തി ക്രൂരമായി പീഡിപ്പിക്കുന്ന സാഹചര്യമുണ്ടായിക്കൊണ്ടിരിക്കുന്നു . സ്ത്രീകൾ പുറത്തിറങ്ങുകയോ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യുകയോ ചെയ്താൽ അവർ ഇസ്ലാമിക നിയമം അനുസരിക്കുന്ന രീതിയിൽ വേണം വസ്ത്രം ധരിക്കാൻ എന്ന് പറയുന്നു .
താലിബാൻ ഭരണത്തിന് കീഴിൽ 6 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും വിലക്കിയിരിക്കുകയാണ് . ഓരോ ദിവസവും അഫാഗാൻ ജനത മാനസികമായ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. തീർത്തും ഏകാധിപത്യ ഭരണ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിലേക്ക് അഫ്‌ഗാനിസ്ഥാൻ മാറിയെന്നു റിപ്പോർട്ടിൽ പറയുന്നു .
Comments