ന്യൂഡൽഹി: ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പേരിൽ ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലീം യുവാവ് ഒളിവിൽ. ഭർത്താവ് മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതിയെ ഉപേക്ഷിച്ച് ഇയാൾ മുങ്ങി. ഇതിന് പിന്നാലെ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജാർഖണ്ഡിലാണ് സംഭവം.
ഗദ്വ ജില്ലയിലെ സഗ്മ മേഖലയിലുള്ള ഷഹസാദ് അൻസാരിയാണ് രവീന്ദ്ര എന്ന വ്യാജപേരിൽ യുവതിയെ പരിചയപ്പെട്ട് വിവാഹം ചെയ്തത്. ഡൽഹിയിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി വ്യാജപേരിലാണ് ഇയാൾ പരിചയപ്പെട്ടത്.
വർഷങ്ങളോളം ഇവർ ഡൽഹിയിൽ തന്നെയാണ് താമസിച്ചത്. അടുത്തിടെ ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മുസ്ലീമാണെന്ന് മനസിലായത്. എന്നാൽ ഇത് ചോദ്യം ചെയ്ത യുവതിയെ ഷഹ്സാദ് ക്രൂരമായി മർദ്ദിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് പോകാൻ ഒരു വഴിയും ഇല്ലാത്ത ഘട്ടത്തിലാണ് ഇവർ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments