ലഖ്നൗ: ലുലു മാളിൽ നിസ്കാരം നടത്തിയ സംഭവത്തിൽ പിടിയിലായവരെല്ലാം മദ്രസകളുമായി ബന്ധമുള്ളവരെന്ന് റിപ്പോർട്ട്. നാല് പേരാണ് ഇതുവരെ കേസിൽ പിടിയിലായിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
കേസിലെ ഒന്നാം പ്രതി മുഹമദ് റെഹാൻ ലഖ്നൗവിലെ ഇന്ദിര നഗർ സ്വദേശിയാണ്. ഇയാൾ മദ്രസ വിദ്യാർത്ഥിയാണ് എന്ന് ഉത്തർ പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. ഖുറം നഗറിലെ അബ്രാർ നഗറിൽ നിന്നുമുള്ളയാളാണ് രണ്ടാം പ്രതി അതീഫ് ഖാൻ. ഇയാളും മദ്രസയിലെ ദീനി വിദ്യാർത്ഥിയാണ്. ലഖിംപുർ സ്വദേശിയായ അതീഫ്, മദ്രസ വിദ്യാഭ്യാസം നേടുന്നതിന് വേണ്ടിയാണ് അബ്രാർ നഗറിൽ താമസിക്കുന്നത്.
മൂന്നാം പ്രതി ലുക്മാൻ സീതാപുർ സ്വദേശിയാണ്. ഇയാളാണ് അബ്രാർ നഗറിലെ മദ്രസ നടത്തുന്നത്. നാലാം പ്രതി നോമാൻ, ലുക്മാന്റെ ബന്ധുവാണ്. ഇയാളും അബ്രാർ നഗർ മദ്രസയിലെ വിദ്യാർത്ഥിയാണ്. പിടിയിലായ പ്രതികളിൽ മൂന്ന് പേരും 19-20 വയസ്സ് പ്രായമുള്ളവരാണ്. ലുക്മാന് 25 വയസ്സുണ്ട്.
ജൂലൈ 12ന് ലുലു മാളിൽ നിസ്കാരം നടത്തിയതിനാണ് ഇവരെ ഉത്തർ പ്രദേശ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ലുലു മാൾ അധികൃതർ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Comments