ലക്‌നൗ: ഉത്തർപ്രദേശിൽ ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥൻ. ഫത്തേപൂർ സ്വദേശിയായ അബ്ദുൾ ജമീൽ ആണ് ഹിന്ദു മതം സ്വീകരിച്ചത്. താൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങിയെന്ന് ഹിന്ദു മതം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. പട്ടേൽ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽവെച്ചായിരുന്നു ചടങ്ങുകൾ. നിരവധി ആചാര്യന്മാരും ഹിന്ദു സംഘടനാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതിന് ശേഷം അദ്ദേഹം ശ്രാവൺ കുമാർ എന്ന പേരും സ്വീകരിച്ചു.
ഇന്ത്യൻ റെയിൽവേയിലെ ചീഫ് റിസർവേഷൻ സൂപ്പർവൈസർ ആയിരുന്നു അബ്ദുൾ ജമീൽ. ബന്ധുക്കളിൽ നിന്നും ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് 65 കാരനായ അബ്ദുൽ ജമീൽ ഹിന്ദു മതം സ്വീകരിച്ചത്. മൂന്ന് പെൺമക്കളും ഒരു മകനുമാണ് ജമീലിനുള്ളത്.
തന്റെ പൂർവ്വികർ രജപുത്രരായിരുന്നുവെന്ന് ജമീൽ പറഞ്ഞു. തന്റെ പിതാവിനെ ചില ആളുകൾ ചേർന്ന് സമ്പത്ത് വാഗ്ദാനം ചെയ്ത് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് തങ്ങൾ ഇസ്ലാമിക ആചാര പ്രകാരം ജീവിതം ആരംഭിച്ചത്. എന്നാൽ തനിക്ക് സനാതന ധർമ്മത്തോടായിരുന്നു താത്പര്യം. അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വർഷമായി ഹിന്ദു ആചാര പ്രകാരമാണ് ജീവിക്കുന്നത്. ഇപ്പോൾ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നതു പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments