മുംബൈ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മതമൗലികവാദികളുടെ ആക്രമണത്തിനിരയായ യുവാവ് വിഷാദരോഗത്തിനടിമയായി. നൂപുർ ശർമ്മയെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന് മുംബൈ സ്വദേശിയായ 19 കാരനായ അൻസാരിയ്‌ക്കാണ് ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വന്നത്. മതമൗലിക വാദികൾ യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയുമായിരുന്നു.
നിയമപോരാട്ടത്തിനൊടുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അൻസാരിയ്‌ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ജയിൽ മോചിതനായ ശേഷവും യുവാവിനെ മതമൗലികവാദികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട തയ്യൽക്കാരനെയും കെമിസ്റ്റിനെയും ഉദാഹരണമാക്കിയാണ് ഭീഷണി. ഇതോടെ മാനസികമായി തകർന്ന വിദ്യാർത്ഥി കടുത്ത വിഷാദരോഗത്തിന് അടിമയായി മാറി.
കുട്ടികളേ വളരൂ. ലോകത്ത് തീവ്രവാദം പടർത്തുന്ന മതങ്ങളെ ഉപേക്ഷിച്ച് മനുഷ്യരാവുക. ഇത് വളരെ ലളിതമാണ്. ഇത് പോസ്റ്റ് ചെയ്യുന്നതിലൂടെ ഞാൻ എത്രമാത്രം വെറുക്കപ്പെടുമെന്ന് എനിക്കറിയാം, നിങ്ങൾ ഇപ്പോഴും കുട്ടികളായതിനാൽ തെറ്റിദ്ധരിക്കപ്പെടാൻ തയ്യാറാണ് എന്ന രീതിയിലുള്ള അൻസാരിയുടെ പോസ്റ്റാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്.
പിന്നാലെ മതമൗലികവാദികൾ അൻസാരിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കുടുംബം കരഞ്ഞപേക്ഷിച്ചെങ്കിലും ആക്രമണം തുടർന്നു.ഇതിന് പിറ്റേ ദിവസമാണ് യുവാവിനെ കള്ളക്കേസിൽ കുടുക്കിയത്.രാജ്യത്തിത്തെ നിയമങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മകനെ ആക്രമിച്ചവരെ ശിക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Comments