ലക്‌നൗ: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ ഇസ്ലാമിക പുരോഹിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി. അജ്‌മേർ ദർഗയിലെ പുരോഹിതൻ ഗൗഹർ ചിസ്റ്റിയെ ആണ് കസ്റ്റഡിയിൽ വിട്ടത്. 14 ദിവസമാണ് കസ്റ്റഡി കാലാവധി.
ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ ഇന്നലെ ഗൗഹറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ഇയാളെ അജ്‌മേറിലെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ ആഴ്ചയാണ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഗൗഹറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നബിയെക്കുറിച്ച് നൂപുർ ശർമ്മ നടത്തിയ പരാമർശം നടത്തിയ സംഭവത്തെക്കുറിച്ചായിരുന്നു ഇയാൾ വിദ്വേഷ പ്രസംഗം നടത്തിയത്. ഇയാൾക്ക് ഉദയ്പൂർ സ്വദേശിയായ തയ്യൽക്കാരന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് നേരത്തെ പോലീസ് സംശയിച്ചിരുന്നു. എന്നാൽ ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments