ഡൽഹി : ഇന്ത്യയിലെ മത തീവ്രവാദ സംഘടനായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള ബീഹാറിലെ ഫുൽ വാരി ഷെരീഫ് കേസിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി എന്ന് ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജൻസി കുറ്റക്കാർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ബീഹാറിലെ പുർവി ചമ്പാരൻ എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജാമിയ മരിയ നിസ്വ മദ്രസയിൽ നിന്നും അസ്ഗർ അലി എന്ന അധ്യാപകനെ അന്വേഷണ സംഘം അറസ്റ് ചെയ്തിരുന്നു . പോപ്പുലർ ഫണ്ടുമായി സഹകരിച്ച് രാജ്യത്താകമാനം ഭീകരപ്രവർത്തങ്ങൾ നടത്താനുള്ള തീരുമാനമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ഇവിടെ നിന്നും ഇന്ത്യ വുരുദ്ധ പരാമർശങ്ങളടങ്ങിയ കുറിപ്പുകളും , ലഖുലേഖകളും പിടിച്ചെടുത്തിരുന്നു ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിയ്‌ക്കുന്ന മൂന്നു പേരെ സംഭവ സ്ഥലത്ത് നിന്നും അറസ്റ് ചെയ്തിരുന്നു ഝാർഖഡ് പോലീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ധീൻ , അത്തർ പർവേശ് , നൂറുദ്ധീൻ ജംഗി എന്നിവരാണ് അറസ്റ്റിലായവർ . അകെ 26 പേരാണ് ഫുൾ ഫാരിയ ഷെരീഫ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത് . ഇതുവരെ 5 പേർ അറസ്റിലായിട്ടുണ്ട് .ഈ സംഭവുമായി ബന്ധപ്പെട്ടവർക്കെതിരെ
എൻ ഐ എ യുഎപിഎ ചുമത്തിയിട്ടുണ്ട് .
തുർക്കിയുടെ സാഹായത്തിടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു . പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം പൂർണ്ണമായും രാജ്യവിരുദ്ധമാണ് . ഇവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ കൂടുതലും ചെയ്തുകൊടുക്കുന്നത് ഇസ്ലാമിക രാജ്യമായ തുർക്കിയാണ് . 2047 ഓടെ ഇന്ത്യ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുക എന്നാണ് പിടിച്ചെടുത്ത ലഖുലേഖകളിൽ പറയുന്നത് . ഇതിനു മുൻപും ഇത്തരം ലഖുലേഖകൾ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട് . ഫുൽവാരി ഷെരീഫ് പ്രദേശത്ത് ഭീകരവാദ പ്രവർത്തനം കൂടുതലാണെന്നു പോലീസ് മുൻപും പറഞ്ഞിരുന്നു .
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഭീകരവാദികൾ ഇതിനു മുൻപ് ഗൂഢാലോചന നടത്തിയിരുന്നു . രാജ്യത്തെ പ്രധാന സർക്കാർ വകുപ്പുകളിൽ കയറിപറ്റി തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നവർ നിരവധിയാണ് . പോപ്പുലർ ഫ്രണ്ടിന് ആർ എസ്സ് എസ്സ് നേതാക്കളുടെ വിവരം ചോർത്തി നൽകിയതിന് കേരളത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത് ഈ അടുത്ത കാലത്താണ് . കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക് പേജിൽ വന്ന പ്രസ്താവന വനിതാ എ എസ് ഐ ഷെയർ ചെയ്തതും വളരെ ഗുരുതരമായ സംഭവങ്ങളാണെന്നു കാണാതെ വയ്യ . പാലക്കാട് ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചന നടന്നത് പള്ളയിൽ വെച്ചായിരുന്നു എന്നത് പ്രത്യേകം ഓർമിക്കണം . തീവ്രവാദ ശക്തികൾ കേരളത്തിൽ ഭരണാനൂകൂല്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കേന്ദ്ര ഏജൻസികൾ പറയുന്നത് കേരള സർക്കാരിനെ പോലും നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അവരുടെ ശക്തി വർധിച്ചു എന്നാണ് .
രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളും , പോലീസും കാര്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട് . പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകൾ കഴിഞ്ഞ ദിവസം ഏറെ ചർച്ച വിഷയമായിരുന്നു . അവരുടെ കേന്ദ്ര ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു . ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള പ്രവർത്തനം ഇന്നും ഇവർ നടത്തികൊണ്ടിരിക്കുന്നുണ്ടെന്നാണ് സമകാലിക സംഭവങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് . രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രഹസ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും മുസ്‍ലിം ചെറുപ്പക്കാരെ രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു . വളരെ ഗുരുതരമായ സംഭവങ്ങളാണ് ഇവർ നടത്തിയിട്ടുള്ളതെന്ന് എൻഐഎ പറയുന്നു .
Comments