കൊൽക്കത്ത : ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ നേതാവുമായ പാർത്ഥ ചാറ്റർജിയുടെ അനുയായിയിൽ നിന്ന് പിടിച്ചെടുത്ത 20 കോടി രൂപയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വൈദ്യുതി മന്ത്രിയുമായ അരൂപ് ബിശ്വാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചാറ്റർജിക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ മന്ത്രിക്കെതിരെ പാർട്ടി കർശന നടപടിയെടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിമും പറഞ്ഞു. അതേസമയം 20 കോടി കണ്ടെടുത്ത സംഭവത്തിൽ പാർട്ടി മന്ത്രിയെ രക്ഷിക്കാൻ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതാണ് ചാറ്റർജിയെ കുടുക്കിയതെന്നാണ് ആരോപണം. നിലവിൽ സ്വന്തം പാർട്ടിയിൽ നടന്ന അഴിമതി മറയ്‌ക്കാൻ ബിജെപി ഉൾപ്പെടെയുള്ള മറ്റു പാർട്ടികളിൽ ആരോപണം ഉന്നയിക്കുകയാണ് തൃണമൂൽഅംഗങ്ങൾ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് പാർത്ഥ ചാറ്റർജിയുടെ ഏറ്റവും അടുത്ത അനുയായി അർപിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്ത് .പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ , പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ അനധികൃത റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ഇഡിയുടെ റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് കോടികൾ കണ്ടെത്തിയത്.
ഇതിന് പുറമെ 20-ലധികം മൊബൈൽ ഫോണുകളും റെയ്ഡിൽ കണ്ടെടുത്തിരുന്നു.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനധികൃതമായി റിക്രൂട്ട്മെന്റ് നടത്തി കോടികൾ തട്ടിയെന്നതാണ് പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ അഴിമതി കേസ്. അതേസമയം എസ്എസ്സി അഴിമതി നടന്നതായി കരുതപ്പെടുന്ന സമയത്ത് നിലവിൽ വ്യവസായ മന്ത്രിയായ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
Comments