ന്യൂഡൽഹി: 2002 ലെ ഇന്ത്യൻ ഫ്‌ളാഗ് കോഡ് ഭേദഗതി ചെയ്ത് കേന്ദ്രം. ആഴ്ചയിൽ ഏഴു ദിവസവും രാത്രിയും പകലും ഇനി മുതൽ പതാക ഉയർത്താവും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ ‘ ക്യാമ്പയിനിന്റെ ഭാഗമായാണ് ഭേദഗതി.
2002ലെ ഫ്ളാഗ് കോഡ് പാർട്ട് രണ്ടിലെ ഖണ്ഡിക 2.2 ലെ ക്ലോസ് ഒമ്പതിലാണ് ഭേദഗതി വരുത്തിയത്. ഭേദഗതി പ്രകാരം തുറസായ സ്ഥലങ്ങളിലും പൊതുജനങ്ങളുടെ വസതികളിലും പകൽ സമയങ്ങളിലും രാത്രി സമയങ്ങളിലും പതാക ഉയർത്തി വെയ്‌ക്കാൻ അനുവദിക്കും. നേരത്തെ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമാണ് പതാക ഉയർത്താൻ അനുവദിച്ചിരുന്നത്.
യന്ത്ര നിർമിതവും പോളിസ്റ്റർ പതാക നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗത്തിലും ഭേദഗതി വരുത്തി. 2021 ഡിസംബറിലെ ഭേദഗതി പ്രകാരം കൈത്തറി അല്ലെങ്കിൽ മെഷീൻ നിർമിത കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക് ഖാദി ഉപയോഗിച്ച് നിർമിച്ച പതാക നിർമിക്കാമായിരുന്നു. യന്ത്ര നിർമിതവും പോളിസ്റ്റർ പതാകകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.
2021 ഡിസംബർ 30, 2022 ജൂലൈ 20 തീയതികളിൽ വരുത്തിയ മാറ്റങ്ങളും ദേശീയ പതാകയുടെ ഉപയോഗത്തെക്കുറിച്ചും പ്രദർശിപ്പിക്കേണ്ട രീതിയെ കുറിച്ചും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുറപ്പെടുവിച്ച റിപ്പോർട്ടിൽ വ്യക്തമായി വിശദീകരിക്കുന്നു.വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക് ഇത് സംബന്ധിച്ച് നിർദേശങ്ങൾ കൈമാറാനും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്‌ക്കും ശോഭന ഭാവിയ്‌ക്കുമുള്ള ദേശീയ പതാക ജനങ്ങളോട് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആഹ്വാനം ചെയ്തിരുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് 75-ാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ നിർദേശം നൽകിയിരിക്കുന്നത്.
Comments