എറണാകുളം : മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിന് ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹർജി.ദിലീപ് കേസിൽ പ്രതിയല്ലന്നായിരുന്നു ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
നടിയെ അക്രമിച്ച കേസിൽ ഗുരുതര വെളിപ്പെടുത്തലായിരുന്നു ആർ ശ്രീലേഖ നടത്തിയത്. ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത ശ്രീലേഖ ചോദ്യം ചെയ്തിരുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണ്. രണ്ട് പേരും ഒരേ ടവർ ലോക്കേഷനിൽ വന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞിരുന്നു.
അടുത്തിടെ സർവീസിൽ വിരമിച്ച ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ദിലീപ് കേസിൽ ഇത്തരത്തിലോരു പ്രതികരണം ശ്രീലേഖ നടത്താനുള്ള കാരണം വ്യക്തമല്ല. അതേസമയം ശ്രീലേഖയുടെ ദിലീപിനെ അനുകൂലിച്ചുള്ള യുട്യൂബ് വീഡിയോ കേരളത്തിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയത്. കൂടാതെ ശ്രീലേഖയ്ക്ക് എതിരെ അതിജീവിതയുടെ കുടുംബം ശക്തമായ നിലപാടും എടുത്തിരുന്നു.
Comments