ന്യൂഡൽഹി; കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയാത്തതിലെ സങ്കടം പങ്കുവെച്ച് ജാവലിൻ സൂപ്പർ താരം നീരജ് ചോപ്ര. ട്വിറ്റർ വഴി നൽകിയ പ്രസ്താവനയിലാണ് നീരജ് കോമൺവെൽത്തിൽ തന്റെ അസാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലോക ചമ്പ്യൻഷിപ്പിൽ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത് . ജാവലിൻ എറിയുമ്പോൾ തന്റെ കാലിലെ ഞരമ്പ് വലിഞ്ഞതുമൂലം ശക്തമായ വേദന അനുഭപ്പെട്ടു. ജൂലൈ 28 മുതൽ ബർമിങ്ഹാമിൽ നടക്കുന്ന കോമൺ വെൽത്ത് ഗെയിംസിൽ കളിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ടെന്ന് നീരജ് പറഞ്ഞു .
രാജ്യത്തിനു വേണ്ടി എനിക്ക് കളിയ്‌ക്കാൻ കിട്ടിയ നിമിഷമായിരുന്നു ഇത് . പക്ഷെ പരിക്കിന്റെ പിടിയിലകപ്പെട്ട എനിക്ക് ഗെയിംസിന്റെ ഭാഗമാകാൻ സാധിക്കില്ല എന്ന കാര്യം വേദനയോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത് . വിദഗ്‌ദ്ധമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ., പരിക്ക് വളരെ വേഗത്തിൽ ഭേദമാക്കി കൂടുതൽ ശക്തമായി തിരിച്ചു വരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഞരമ്പിന് പരിക്കേറ്റത് മൂലം കാലിന് സ്‌ട്രെയിൻ കൊടുക്കരുതെന്നും 1 മാസത്തെ വിശ്രമം ആവശ്യമാണെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത് . ഈ വിവരം ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിക്കുകയും അവരുടെ നിർദ്ദേശ പ്രകാരമാണ് വിശ്രമത്തിനു തയ്യാറെടുക്കുന്നതും . പരിക്കിൽ നിന്നും ഭേദമായാൽ ഉടനെ തന്നെ പരിശീലനം ആരംഭിക്കും . പക്ഷെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി കളിച്ച് വിജയം നേടാനുള്ള മോഹമാണ് ഇവിടെ പൊലിഞ്ഞു വീണതെന്ന് അദ്ദേഹം പറഞ്ഞു. എനിക്കതിൽ അതിയായ ദുഖമുണ്ട് സഹതാരങ്ങൾ ആശ്വാസവാക്കുകളുമായി സമീപിക്കുകയും , വിവരങ്ങൾ തിരക്കുകയും ചെയ്യുന്നുണ്ട് .
രാജ്യത്തിനു വേണ്ടി കൂടുതൽ മത്സരം കളിക്കാനായി ഊർജ്ജത്തോടെ തിരിച്ചു വരൻ എനിക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ലോക ചമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന രണ്ടാമത്തെ താരമാണ് നീരജ് ചോപ്ര . 2003 ൽ ലോംങ് ജംപിൽ ആദ്യമായി വെങ്കല മെഡൽ നേടിയ മലയാളി താരമായ അഞ്ചു ബോബി ജോർജിന് ശേഷം 19 വർഷത്തെ കാത്തിരുപ്പിനൊടുവിലാണ് ഒരു ഇന്ത്യൻ തരാം രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നത് .
Comments