ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കുറ്റക്കാരെ എൻഫോഴ്സ്മെന്റിനു അറസ്റ്റ് ചെയ്യാമെന്ന നിയമത്തിൽ സുപ്രീം കോടതി ശരിവെച്ചത് കോൺഗ്രസ്സിന് തിരിച്ചടിയായിരിക്കുകയാണ് . ഈ നിയമത്തിനെതിരെ കോൺഗ്രസുക്കർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം . നിയമം പ്രാബല്യത്തിൽ വന്നാൽ ജയിലഴിക്കുള്ളിലാകാൻ പോകുന്നത് നിരവധി കോൺഗ്രസ്സ് നേതാക്കളായിരിക്കുമെന്ന ഭയമാണ് വീണ്ടും കോടതിയെ സമീപിക്കാൻ തയ്യാറാകുന്നതിനു പിന്നിലെന്ന് ബിജെപി കുറ്റപ്പെടുത്തി .
നിലവിൽ സോണിയ ഗാന്ധി , രാഹുൽ ഗാന്ധി ഉൾപ്പെടുന്ന കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരായികൊണ്ടിരിക്കുമ്പോഴാണ് സുപ്രീം കോടതി ഇത്തരം ഒരു നിയമം ശരിവെച്ചത് . രാജ്യത്ത് നിരവധി അഴിമതി കേസുകൾ നിലനിൽക്കുന്നുണ്ട് . കഴിഞ്ഞ യു പി എ മന്ത്രി സഭയുടെ കാലത്തുണ്ടായ 2ജി സ്പെക്ട്രം അഴിമതീയിൽ പി ചിദംബരം ഉൾപ്പെടെ നിരവധി പേർ അന്വേഷണവിധേയരായിട്ടുണ്ട് .
രാജ്യത്ത് നടക്കുന്ന ഏതൊരു അഴിമതി കേസിലും ഇനി മുതൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരിട്ട് അന്വേഷണം നടത്തുകയും അറസ്റ്റ് രേഖപ്പെടുത്താമെന്ന നിയമത്തിലാണ് സുപ്രീം കോടതി ശരിവെച്ചത് . ഇ ഡി യുടെ ഈ നടപടിക്കെതിരെ ശരത് പവാർ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു . നിയമം യുപിഎ ഭരണകാലത്താണ് വന്നതെങ്കിലും ബിജെപി ഇതിനെ ദുരുപയോഗ പെടുത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത് . എന്നാൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ സ്വയം കുഴിച്ച കുഴിയിൽ വീഴുന്ന സാഹചര്യമാണുള്ളതെന്നു ബിജെപി കുറ്റപ്പെടുത്തി . രാജ്യത്ത് കൂടുതൽ കാലം ഭരിച്ച കോൺഗ്രസ്സ് ഇന്ത്യയെ കട്ടുമുടിക്കുകയായിരുന്നു . രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ കോൺഗ്രസ്സ് നേതാക്കൾ വിദേശ ബാങ്കുകൾ ഉൾപ്പെടെ ഉള്ളവയിൽ പണം നിക്ഷേപിക്കാനാണ് ശ്രമിച്ചത് . കോൺഗ്രസ്സ് ഭരണകാലത്ത് നടത്തിയ മുഴുവൻ അഴിമതിയും പുറത്തു കൊണ്ടുവരുമെന്നും കുറ്റക്കാരെ തുറങ്കലിൽ അടക്കുമെന്നും ബിജെപി കേന്ദ്രങ്ങൾ നേരത്തെ വ്യകതമാക്കിയിരുന്നു .
Comments