ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പെൺകുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം അവളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും പ്രതി പോസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. ബംഗ്ലാദേശിലെ ഷെർപൂരിലുള്ള നളിതാബാരി ഉപസില മേഖലയിൽ താമസിക്കുന്ന അനുരാധ സെൻ ആണ് കൊല്ലപ്പെട്ടത്.
തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അവളുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അവളെ തിരയേണ്ട ആവശ്യമില്ല എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. അവൾ മരിച്ചുവെന്നും പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.
Muslims kidnapped 15 year old Anuradha Sen in Bangladesh. Later a photo of her was shared on her own Facebook a/c & it was written that no need to find her, she is dead.
Same thing happened in India in case of Nishank Rathode. World in silence is observing Hindi Genocide. pic.twitter.com/eacEOFGI3M
— Radharamn Das राधारमण दास (@RadharamnDas) July 29, 2022
നേരത്തെ അനുരാധയുടെ കുടുംബത്തിന് ചില വധഭീഷണി കോളുകൾ ലഭിച്ചിരുന്നു. ബാരി മെഹ്ദിയെന്നയാളാണ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്. ഇപ്പോൾ കൊലപാതകത്തെക്കുറിച്ച് സൂചനകൾ ലഭിച്ചതോടെ ബാരി മെഹ്ദി തന്നെയാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്.
ബങ്കുറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. തുടർപഠനത്തിന് സർക്കാർ ഫണ്ട് വിതരണം ചെയ്യുന്നുണ്ടെന്നും ഇത് വാങ്ങാൻ സ്കൂളിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോൺ കോൾ വന്നിരുന്നു. തുടർന്ന് ഫണ്ട് തുക വാങ്ങാനായി പെൺകുട്ടി പോയതിന് പിന്നാലെയാണ് അനുരാധയെ കാണാതായത്.
ജൂലൈ 25-നായിരുന്നു അനുരാധയെ തട്ടിക്കൊണ്ടുപയോത്. അനുരാധയുടെ അമ്മയെ വിളിച്ച് ഫണ്ട് ശേഖരിക്കാൻ സ്കൂളിലേക്ക് അയക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതും അന്നുതന്നെയായിരുന്നു. ‘സ്പെഷ്യൽ’ വിദ്യാർത്ഥികൾക്കായി സർക്കാർ ഫണ്ട് നൽകുന്നുണ്ടെന്നും അക്കൂട്ടത്തിലൊരാളാണ് അനുരാധയെന്നും ഫോണിൽ വിളിച്ചയാൾ പറഞ്ഞു. ഇത് വിശ്വസിച്ചായിരുന്നു അനുരാധയെ സ്കൂളിലേക്ക് പറഞ്ഞയച്ചത്. പിന്നീട് പെൺകുട്ടിയെ കാണാതായതോടെ കുടുംബം നളിതാബാരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബാരി മെഹ്ദി എന്ന വ്യക്തിയിൽ നിന്ന് ഭീഷണി ഫോൺ കോൾ വീട്ടുകാർക്ക് ലഭിച്ചത്. പെൺകുട്ടിയെ സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്നും പ്രണയത്തിലാണെന്നും ഫോണിൽ സംസാരിച്ച ബാരി മെഹ്ദി സൂചിപ്പിച്ചിരുന്നു. തുടർന്നാണ് സംസാരം ഭീഷണി സ്വരത്തിലേക്ക് മാറിയത്.
”ഞാൻ അനുരാധയെ ഫേസ്ബുക്കിലാണ് കണ്ടത്. ഞങ്ങൾ വളരെ അടുത്തു. ഇപ്പോൾ അനുരാധയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കേട്ടു. അത് നല്ലതല്ല,” ബാരി മെഹ്ദി ഫോണിലൂടെ പറഞ്ഞത് ഇപ്രകാരമായിരുന്നു. അനുരാധയുടെ സഹോദരനോടാണ് ഇയാൾ സംസാരിച്ചത്.
ബാരി മെഹ്ദി ആദ്യം വിളിച്ച നമ്പറും സ്കൂളിൽ അയക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് ലഭിച്ച ഫോൺ കോളും ഒരേ നമ്പറിൽ നിന്നായിരുന്നുവെന്ന് പിന്നീടാണ് വീട്ടുകാർ ശ്രദ്ധിച്ചത്. സംഭവത്തിൽ മാതാപിതാക്കളുടെ പരാതി പ്രകാരം അന്വേഷണം തുടരുകയാണ്. അനുരാധയെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നത് പ്രകാരം അനുരാധയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് പോലീസും എത്തിനിൽക്കുന്നത്. അനുരാധയ്ക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments