തിരുവനന്തപുരം : ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു തേജസ് ദ്വൈവാരികയിൽ കവിത. ഹിന്ദുത്വ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ കാത്തിരിക്കുന്ന തീവ്രവാദ ആശയമാണ് കവിതയിൽ പ്രചരിപ്പിക്കുന്നത്. ”തീ വഴിയാഴം” എന്ന കവിത മുഹ്‌സീന അബ്ബാസ് ആണ് രചിച്ചിരിക്കുന്നത്.
വിധ്വംസക പ്രവർത്തനങ്ങളിലേർപ്പെട്ടവരുടെ വീടുകൾ തകർത്തു കളഞ്ഞ യുപിയിലെ യോഗി സർക്കാർ എന്നാണ് കവിതയിൽ പറയുന്നത്. ഹിന്ദുത്വത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കും വരെ പോരാട്ടം തുടരുമെന്നും ആഹ്വാനം ചെയ്യുന്നു. ഇതിലൂടെ വിശ്വാസങ്ങളെ പരസ്യമായി ചോദ്യം ചെയ്യുകയാണ് കവിത.
തീവ്രവാദ ആശയങ്ങളെ തലമുറ തോറും കൈമാറണമെന്ന് ആഹ്വാനവുമുണ്ട്. നായകളെപ്പോലെ ഹൈന്ദവ വിശ്വാസികളെ ചുട്ടെരിക്കും എന്ന് പ്രത്യക്ഷമായും പരോക്ഷമായും പറയുന്നു. തീവ്രവാദം കൊണ്ട് രാജ്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് കവിതയിലൂടെ പ്രചരിപ്പിക്കുന്നത്.
കോട്ടകൾക്കും മീതെ പടച്ചവന്റെ സാമ്രാജ്യം തീർക്കും എന്ന പ്രസ്താവനയോടെയാണ് കവിത അവസാനിക്കുന്നത്. തേജസ് ദ്വൈവാരിക ആഗസ്റ്റ് ലക്കത്തിലാണ് വിവാദ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കവിത വൻ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.















