മുംബൈ: ബോളിവുഡ് താരങ്ങളായ ആമിർ ഖാനും കരീന കപൂറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ലാൽ സിംഗ് ചദ്ദ. ആഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം വിവാദങ്ങളിൽപ്പെട്ടിരിക്കുകയാണ്. തന്റെ ചിത്രത്തിനെതിരെ ബഹിഷ്‌കരണ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആമിർഖാൻ പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്.
ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രം വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കാൻ ആമിർ ഖാൻ തന്നെ സിനിമയ്‌ക്കെതിരെ അപവാദ പ്രചാരണം ആരംഭിച്ചതാണെന്ന് കങ്കണ റണാവത്ത് ചൂണ്ടിക്കാട്ടി. ഇതിന് പിന്നിലെ ‘മാസ്റ്റർ മൈൻഡ്’ ആമിർ ആണെന്നും കങ്കണ കൂട്ടിച്ചേർത്തു.
‘ലാൽ സിംഗ് ഛദ്ദയുടെ വരാനിരിക്കുന്ന റിലീസിനെക്കുറിച്ചുള്ള എല്ലാ വിവാദങ്ങളുടെയും സൂത്രധാരൻ ആമിർ ഖാൻ ജി തന്നെയാണെന്ന് ഞാൻ കരുതുന്നു. ഒരു കോമഡി സിനിമയുടെ തുടർച്ചയല്ലാതെ ഈ വർഷം ഒരു ഹിന്ദി സിനിമയും വിജയിച്ചിട്ടില്ല. ഇന്ത്യൻ സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയ സിനിമകളോ ദക്ഷിണേന്ത്യൻ സിനിമകളോ മാത്രമേ വിജയിച്ചിട്ടുള്ളൂ. അല്ലെങ്കിൽ ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല. അപ്പോൾ അവർ ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിക്കും.’
‘ഹിന്ദി സിനിമകൾ പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കേണ്ടതുണ്ട്. അത് ഹിന്ദുവോ മുസ്ലീമോ അല്ല. ആമിർ ഖാൻ ജി ഹിന്ദുഫോബിക് ചിത്രമായ ‘പികെ’ ഉണ്ടാക്കിയതിന് ശേഷവും ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിച്ചതിന് ശേഷവും അദ്ദേഹത്തിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകൾ നൽകി. ദയവുചെയ്ത് ഇത്തരം പ്രവർത്തികൾ നിർത്തൂ. മതത്തെക്കുറിച്ചോ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ വിവാദങ്ങൾ ഉണ്ടാക്കുന്നത് നിർത്തൂ’ എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
Comments