കണ്ണൂര്‍: മഴ മുന്നറിയിപ്പ് നൽകുന്നതിൽ കാലാവസ്ഥ വകുപ്പിനെ കുറ്റപ്പെടുത്തി മന്ത്രി എം.വി.ഗോവിന്ദൻ. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും അലര്‍ട്ടുകളും മാറിമറിയുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. മഴക്കെടുതിയിൽപ്പെട്ട കണ്ണൂരിലെ ദുരന്തബാധിത മേഖലകള്‍ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ സംബന്ധിച്ചുള്ള അറിയിപ്പൊന്നും ശരിയല്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ട് അവര്‍ തന്നെ പിന്‍വലിച്ചു. പ്രഖ്യാപിക്കുന്നതുകൊണ്ടോ പറഞ്ഞതുകൊണ്ടോ കാര്യമൊന്നുമില്ല. നേരിടുകയേ മാർഗമുള്ളു എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി ഏതു പ്രതികൂല സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള കഴിവും തന്റേടവും കേരള ജനതയ്ക്കുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോളയാട്, കണിച്ചാറ്, പേരാവൂര്‍, കേളകം തുടങ്ങിയ മേഖലകളിലുണ്ടായത് വിവിധ തരത്തിലുള്ള അപകടങ്ങളാണ്. എത്ര സ്ഥലത്താണ് ഉരുൾപ്പൊട്ടിയതെന്ന് കൃത്യമായി പറയാൻ പോലും സാധിക്കുന്നില്ല. മുപ്പതോളം ഇടങ്ങളില്‍ ചെറിയരീതിയിലുള്ള ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments