ന്യൂഡൽഹി: ഡൽഹിയിലെ ബട്‌ല ഹൗസിൽ നിന്ന് ഇന്ന് പിടിയിലായ ഐഎസ് ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മൊഹ്‌സിൻ അഹമ്മദ് ആണ് എൻഐഎ സംഘം സ്ഥിരീകരിച്ചു.മൊഹ്സിന്റെ ഡൽഹിയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന് ശേഷമായിരുന്നു യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
ഇസ്ലാമിക സ്റ്റേറ്റിന്റെ സജീവ അംഗമായ മൊഹ്‌സിൻ അഹമ്മദ് ഭീകരസംഘത്തിന് വേണ്ടി ഫണ്ട് ശേഖരിച്ച് നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലായത്. ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് സിറിയയിലേക്കാണ് ഇയാൾ പണം അയച്ചത്.
അതേസമയം എൻഐഎ സംഘത്തിന്റെ കണ്ടെത്തലുകളെ നിഷേധിച്ച് കുടുംബം രംഗത്തെത്തി. മൊഹ്‌സിന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിലവിനായി പണം ആവശ്യപ്പെട്ടതായും കുടുംബം പറഞ്ഞു. തന്റെ സഹോദരൻ നിഷ്‌കളങ്കനും പാവവുമാണ് ഐഎസ് എന്താണെന്ന് പോലും അവന് അറിയുമെന്ന് കരുതുന്നില്ലെന്നും ആയിരുന്നു സഹോദരന്റെ പ്രതികരണം.
Comments