തൃശൂർ: കുന്നംകുളം തുവന്നൂരിൽ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. തെങ്ങിന്റെ മടലുപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാനച്ഛനായ പ്രസാദ് എന്നയാളാണ് മർദിച്ചതെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകി. ഇന്ന് രാവിലെയാണ് സംഭവം. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നത്.
പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് വേണ്ടി മെഡിക്കൽ കോളേജിലെക്ക് മാറ്റി. കുട്ടിയെ സംഭവത്തിൽ കേസ് എടുക്കാൻ സിഡബ്യൂസി പോലീസിന് നിർദേശം നൽകി.
Comments