മോസ്‌കോ: റഷ്യൻ പിന്തുണയുള്ള യുക്രെയിനിൽ നിന്നും വേർപിരിഞ്ഞ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ(ഡിപിആർ) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. പ്രവർത്തനങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ ആദ്യ സംഘം ഉടൻ ഡിപിആറിൽ എത്തുമെന്ന് റഷ്യൻ പിന്തുണയുള്ള റിപ്പബ്ലിക്കിന്റെ നേതാവ് ഡെനിസ് പുഷിലിൻ വ്യക്തമാക്കി.
ഡോൺബാസ് റിപ്പബ്ലിക്കായ ഡിപിആറിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഉത്തര കൊറിയ. ഉത്തരകൊറിയ തങ്ങൾക്കുള്ള എംബസികൾക്കുള്ള സ്ഥലങ്ങൾ തീരുമാനിക്കുമെന്നും പുഷിലിൻ പറഞ്ഞു.
റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായി റഷ്യൻ പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രാജ്യങ്ങളോട് ആവശ്യപ്പെട്ടു.യുക്രെയ്‌നെതിരെ റഷ്യയുടെ സൈനിക ആക്രമണത്തിന്റെ ആരംഭം മുതൽ ദശലക്ഷ കണക്കിന് ആളുകളാണ് റഷ്യയിൽ നിന്നും പലായനം ചെയ്തത്. പലായനം ചെയ്തവരുടെ കൃത്യമായ എണ്ണം അജ്ഞാതമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷ തേടുന്നതിനാണ് ഭൂരിഭാഗം ആളുകളും പലായനം ചെയ്തത്. മിക്ക രാജ്യങ്ങളും റഷ്യൻ പൗരന്മാർക്ക് അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments